Tuesday, November 25, 2008

ഐയ്യേ.........മമ്മൂട്ടീ.........................

രണ്ടായിരത്തിഒന്‍പത് ജനുവരി ഒന്നിന്, ഏഷ്യാനെറ്റിലെ പ്രമുഖ നേരംപോക്ക് പരിപാടിയായ ഐഡിയ സ്റ്റാര്‍ സിങ്ങറിലെ താരങ്ങളും മലയാളത്തിലെ മഹാനടന്‍ മമ്മു‌ട്ടിയുമായി നടന്ന കൂടി( കാഴ്ച/ പാട്ട്/ആട്ടം ), സംപ്രേഷണം ചെയ്തിരുന്നു. പരിപാടിയില്‍, അങ്ങ് മംഗലാപുരത്ത് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാന്കിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഏറെ ബുദ്ധിമുട്ടിയെത്തിയ "കാണ്ടസ്ടന്‍സിനെ" കാത്തിരുന്നത് നമ്മള്‍ മലയാളികള്‍ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള, പരിചയമുള്ള മമ്മൂട്ടിയെയായിരുന്നില്ല. കാണ്ടെസ്ട്ന്സാണെങ്കില്‍ കണ്ണ് തള്ളിയില്ലെന്നെയുള്ളൂ.

മമ്മൂട്ടി ധാരാളം അനുഭവ സമ്പത്തും, തനത് വ്യക്തിത്വം ഉള്ളയാളും അതിനേക്കാളുപരി ബഹുമുഖ പ്രതിഭയുമാണെന്നത് തര്‍ക്കമില്ലാത്ത കാര്യം തന്നെ. പക്ഷെ, ഈ കു‌ടിക്കാഴ്ച്ച പരിപാടിയില്‍ നിശ്ചയമായും അദ്ദേഹത്തിന് എന്തോ ഭുതാവേശം ഉണ്ടായിരുന്നു എന്ന് തോന്നി. അത് ഒരുപക്ഷെ അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന കുട്ടിസ്രാങ്കിന്റെ പ്രേതമായിരുന്നിരിക്കാം. മസിലുപിടിച്ച് കുഞ്ഞുങ്ങളുടെ നടുവിലെത്തിയ താരം, ശേഷം അവരോട് ചോദ്യ ശരങ്ങള്‍ എയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷെ ചോദ്യങ്ങള്‍ക്ക് മറുചോദ്യമുന്നയിച്ച് മുന്നേറുന്നത് കണ്ടപ്പോള്‍ അദ്ദേഹം സോക്രട്ടിസിന്റെ പുതുജന്മമാണൊ എന്ന് സന്ദേഹം തോന്നി. പഴയ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പുതിയവയില്‍ തനത്, മണ്ണിന്റെ മണമുള്ള നായകന് പകരം അതിമാനുഷ കഥാപാത്രങ്ങള്‍ അവതരിക്കുന്നതിനെ കുറിച്ച് ചോദിച്ച താരത്തിന് മെഗാ താരത്തിന്റെ വക അടി കിട്ടിയില്ലെന്ന് സമാധാനിക്കാം. പഴയ പാമ്പും നല്ലതെന്ന വാദം നല്ലതല്ലെന്നും, പകരം പുതിയതിന്റെ വക്താക്കളാകണം നിങ്ങളെന്നുമുള്ള ധാര്ഷ്ട്യത്തോടെയുള്ള മറുപടി കേട്ടപ്പോള്‍ മമ്മൂട്ടി പഴയതിനെയൊക്കെ പേടിക്കുന്നത് പോലെയാണ് തോന്നിയത്. മാത്രമല്ല, അതിമാനുഷന് ഉത്തമോദാഹരണമായി മഹാത്മാ ഗാന്ധിയെ ഓര്‍മിപ്പിക്കാനും മറന്നില്ല. (പാവം ഗാന്ധിയെയെങ്കിലും വെറുതെ വിടാമായിരുന്നു). ഗസലിനെ കുറിച്ചും, ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചുമുള്ള തന്റെ അഗാധ പാണ്ഡിത്യം അല്പജ്ഞാനികളായ കുട്ടികള്‍ക്ക് അദ്ദേഹം പകര്‍ന്ന്‍ കൊടുത്തത് തികച്ചും ഭംഗിയായി.

ആ പരിപാടിയിലുടനീളം മഹാനടന്റെ ശരീരഭാഷയില്‍ നിന്ന് വായിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ പഴമയോടുള്ള ഭീതിയും, പുതുമയോടുള്ള അടങ്ങാത്ത ആര്‍ത്തിയുമാണ്. കൊഴിഞ്ഞു പോയ കൌമാരത്തോടും, യൌവനത്തോടും അദ്ദേഹത്തിന് ഉള്ളത് തികഞ്ഞ നഷ്ടബോധമാണ് എന്നത് ഈ ശരീരഭാഷയില്‍ നിന്ന് വ്യക്തമാണ്. അവരോടുള്ള സമീപനത്തില്‍ ഉണ്ടായിരുന്ന നിന്ദയും, വിനയമില്ലായ്മയും സ്വയം മെനഞ്ഞെടുത്ത ഉല്കര്ഷയുടേയും, അനാവശ്യമായ പ്രതിരോധത്തിന്റെയും ഫലമല്ലാതെ മറ്റൊന്നുമല്ല. തിരുവനന്തപുരത്ത് നടക്കുന്ന സ്കൂള്‍ യുവജനോല്‍സവ വേദിയിലെത്തി കുഞ്ഞുങ്ങളുടെ കു‌ടെ ആടാനും, പാടാനും ഗ്രേഡ് വാങ്ങാനുമുള്ള തന്റെ ആഗ്രഹം തുറന്നു പ്രകടിപ്പിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. അദ്ദേഹത്തോടുള്ള അതിരറ്റ ആദരവോടെ തന്നെ പറയട്ടെ, മനസ്സു കൊണ്ട് ചെറുപ്പമാകുന്നത് നല്ലത് തന്നെ, പക്ഷെ ആ പഴയ സുവര്‍ണ കാലത്തെ തള്ളി പറയുന്നത് ഒട്ടും നല്ലതല്ല തന്നെ. മമ്മൂട്ടിയെപ്പോലെ ഒരു മഹത് വ്യക്തിയില്‍ തന്റെ കരിയറിന് ആനുപാതികമായി ഉണ്ടാകേണ്ട പക്വതയും, വിനയവും ഒരു സാധാരണ മലയാളി പ്രതീക്ഷിക്കുന്നത് തെറ്റല്ല. അദ്ദേഹത്തിന് ആ കുട്ടികളോട്, കലാഭവന്‍ മണി കരഞ്ഞു കുഴഞ്ഞത് പോലെയല്ലെങ്കിലും കുറച്ച് കൂടി സൌഹൃദത്തോടെയും, സൌമ്യമായും സംസാരിക്കാമായിരുന്നു എന്ന് തോന്നി. എന്തായാലും ഒരു മണിക്കുര്‍ നേരം കൊണ്ട് മമ്മൂട്ടിയുടെ യഥാര്‍ത്ഥ temper മലയാളിയെ കാട്ടിക്കൊടുക്കാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു.

Tuesday, November 11, 2008

ട്വന്‍റി-ട്വന്‍റി: മലയാള സിനിമയ്ക്ക് ഒരു ഒറ്റമൂലി !

ടുത്തിടെ പരുത്തിവീരനും , സുബ്രഹ്മണ്യപുരവും തിമിര്‍ത്താടിയ മലയാളമണ്ണില്‍ ട്വന്‍റി 20 എന്ന സമ്പൂര്‍ണ്ണ (?) മലയാള ചലച്ചിത്രം വിജയം കൊയ്യുകയാണ്. തമിഴകത്ത് ചരിത്ര വിജയം നേടിയ പുത്തന്‍ ട്രെന്‍ഡ് (കലര്‍പ്പില്ലാത്ത, കളറില്ലാത്ത, ലഹരി തീരെ കുറഞ്ഞ സര്‍വ്വോപരി തനി നാടന്‍ ) മലയാള സിനിമാ ലോകത്തിനേല്‍പിച്ചത് കനത്ത പ്രഹരവും, അതിലുപരി മുന്‍പെങ്ങുമില്ലാത്ത സമ്മര്‍ദ്ദവുമാണ്. ആനുകാലികങ്ങളും, ഫിലിം റിവ്യുകളും തുടര്‍ച്ചയായി മലയാളത്തിലെ സുപ്പര്‍താരകേന്ദ്ര, കഥയില്ലാ, കഴമ്പില്ലാ, കലാമു‌ല്യമില്ലാ സിനിമകളെകുറിച്ച് ഘോര-ഘോരം വിമര്‍ശനം ഉയര്‍ത്തുവാനും ഇത് കാരണമായി.
ഈ പശ്ചാത്തലത്തില്‍ 'ട്വന്‍റി ട്വന്‍റി' യുടെ നിലപാട്/ഇടപാട് എന്താണെന്നറിയുന്നത് തികച്ചും കൌതുകമുള്ള കാര്യമായിരിക്കും. ട്വന്‍റി ട്വന്‍റി, ഐ.സി .സി യുടെ പണം വാരാനുള്ള പുതിയ ഫോര്‍മാറ്റിലുള്ള ക്രിക്കറ്റ് മാമാങ്കമാണെങ്കില്‍ , ഈ ചലച്ചിത്രം സാധാരണ ചാനലുകാര്‍ നടത്താറുള്ള മെഗാ താരനിശയ്ക്ക് പകരമുള്ള ഒരു സംരംഭമായിട്ടാണ് ഒരു ശരാശരി മലയാളിക്ക് ആദ്യം ഫീല്‍ ചെയ്യുക. ചുരുക്കത്തില്‍, ഇതിന് 'അമ്മ' എന്നോ 'മാക്ട' എന്നോ പേരിട്ടിരുന്നെങ്കിലും ഇതുപോലെയൊക്കെതന്നെ തകര്‍ത്ത് വാരുമായിരുന്നു എന്ന് സാരം. എന്തായാലും, പ്രശസ്ത സംവിധായകന്‍ സിദ്ദിക്ക് തുടങ്ങി ഒട്ടേറെ പ്രഗല്ഭമതികളുടെ മേല്‍നോട്ടത്തില്‍ ബുദ്ധിപരമായി, വ്യക്തമായ ഉദ്ദേശ്യത്തോടെ, തികഞ്ഞ മുന്‍വിധിയോടെ, മലയാളി പ്രേക്ഷരുടെ മര്‍മ്മമറിഞ്ഞ് ബോധപുര്‍വ്വം തയ്യാറാക്കിയ ഒരു രസക്കൂട്ടാണ് ഇതെന്ന് വ്യക്തം.
ചിത്രത്തിലെ കഥാപാത്രങ്ങളെയും അവയെ അവതരിപ്പിച്ച നടീനടന്മാരെയും നിരീക്ഷിച്ചാല്‍ ഈ മുന്‍വിധിയും, ശ്രദ്ധയും, ഉദ്ദേശ്യശുദ്ധിയും മനസ്സിലാകും. ഓരോ താരങ്ങളും അവരവര്‍ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രങ്ങളുടെ നിഴലോ, പകര്‍പ്പോ ആണെന്ന് കാണാം. ഉദാഹരണമായി, മോഹന്‍ലാല്‍ ആവതരിപ്പിക്കുന്ന ദേവന്‍ എന്ന കാരക്ടര്‍ അദ്ദേഹം നിരവധി തവണ അഭിനയിച്ച് വിജയിപ്പിച്ച ഒരുപിടി കഥാപാത്രങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്. ഉസ്താദ്‌, തൂവാനത്തുമ്പികള്‍, ആര്യന്‍, അഭിമന്യു തുടങ്ങിയ സിനിമകളിലെപ്പോലെ ആദ്യം പാവത്താനായിരിക്കുകയും, പിന്നീട് തോക്കും, മെഷീന്‍ ഗണ്ണും, കാറും, പപ്പാസുമൊക്കെയായി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന തനി മോഹന്‍ലാല്‍. മമ്മു‌ട്ടി പതിവുപോലെ പകുതി വക്കീലും മറുപകുതി കുറ്റാന്വേഷകനുമായി വന്നപ്പോള്‍ ഫാന്‍സുകാരും അല്ലാത്തവരും കൈയടിച്ചില്ലെങ്കിലെ അദ്ഭുതമുള്ളൂ. പാവം സുരേഷ്ഗോപിയെ കോമാളീകരിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ സ്ഥിരം പോലിസ് വേഷം തന്നെ അനുവദിച്ചുകൊടുത്തു. ജയറാം പതിവു പോലെ ഒരു പതിഞ്ഞ പാവം പയ്യന്‍. ദിലീപ് അയലത്തെ പയ്യനായി എല്ലാവര്‍ക്കും കുറെ നൊമ്പരം തരുമെന്ന് അദ്ദേഹവും, ഒപ്പം ഉദയകൃഷ്ണയും സിബി കെ തോമസും വിചാരിച്ചെങ്കിലും താരസിംഹങ്ങളുടെ ഗര്‍ജനത്തില്‍ അതെല്ലാം മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇന്നസെന്‍റാകട്ടെ തന്‍റെ മണിച്ചിത്രത്താഴിലെ വേഷത്തിന്‍റെ സംഭാഷണം പോലും ആവര്‍ത്തിച്ചത് കാണാം.

Saturday, July 26, 2008

കുചേലനോ, കൃഷ്ണനോ ?

‘കഥ പറയുമ്പോള്‍‘ എന്ന ശ്രീനിവാസന്‍ ചിത്രത്തിന്റെ സമ്പൂര്‍‌ണ്ണ തമിഴ് പതിപ്പായ ‘കുചേലന്‍’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഒരു ചിത്രം മൊഴിമാറ്റം ചെയ്യുമ്പോഴും, മറ്റു ഭാഷയില്‍ പുനരവതരിപ്പിക്കുമ്പോഴും ആചിത്രത്തിന്റെ ചില സവിശേഷതകള്‍ അതിന്റെ അണിയറക്കാരെ സ്വാധീനിക്കാറുണ്ട്. അതിനാല്‍ തന്നെ രജനീകാന്ത്,‘കഥപറയുമ്പോള്‍‘ തമിഴില്‍ ആവിഷ്കരിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം ഏറെ പ്രസക്തമാണ്.

‘കഥപറയുമ്പോള്‍‘ ആദ്യന്തം ഒരു ശ്രീനിവാസന്‍ ചിത്രമാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമാകട്ടെ വന്നുപോകുന്നതും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മമ്മൂട്ടിയുടെ സാന്നിദ്ധ്യം ചിത്രത്തിന്റെ വിജയ ഘടകമായിരുന്നെന്ന് അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ പോലും പറയുമെന്ന് തോന്നുന്നില്ല്ല. (കഥപറയുമ്പോളിലെ മമ്മൂട്ടിയുടെ അനായാസമായ അഭിനയ മികവ് വിസ്മരിക്കുന്നില്ല) ദരിദ്രനായ, ആത്മാഭിമാനിയായ, സമൂഹത്തിന്റെ അധോശ്രേണിയിലുള്ള ബാലന്‍(ശ്രീനിവാസന്) തന്റെ സതീര്‍ഥ്യനായ, ആദരണീയനായ, ഉന്നതനായ താരരാജാവിനെ(മമ്മൂട്ടി) ഏറെ നാളുകള്‍ക്ക് ശേഷം, ഏറെ ബദ്ധപ്പെട്ട് കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.(ആ സമാഗമം അതീവഹൃദ്യമാക്കാന്‍ സവിധായകന് കഴിഞ്ഞിട്ടുണ്ട്)

ഈ ചിത്രം തമിഴില്‍ ആവിഷ്കരിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനം രജനീകാന്തിനെപ്പോലെ തമിഴില്‍ ചിരപ്രതിഷ്ഠനേടിയ ഒരു നടന്റെ താരമൂല്യം ഒട്ടും പോകാതെ നോക്കേണ്ടതുണ്ട് എന്നതാണ്. കാരണം അദ്ദേഹത്തിന്റെ ചിത്രത്തിന് ഉണ്ടാകുന്ന നേട്ടത്തിനും കോട്ടത്തിനും ഉത്തരവാദിയാകേണ്ടത് അദ്ദേഹമാണെന്നതു തന്നെ. ഇതിനകമുള്ള റിവ്യൂകള്‍ സൂചിപ്പിക്കുന്നത് രജനിയുടെ കഥാപാത്രത്തിന് കേന്ദ്ര സ്ഥാനമാണ് എന്നു തന്നെയാണ്. മലായാളത്തില്‍ അത്യന്തം ഭംഗിയായി അവതരിക്കപ്പെട്ട, താരമൂല്യമില്ലാത്ത ഒരു ചിത്രം; ചാരുനിവേദിതയുടെ അഭിപ്രായത്തില് philistine സംസ്കാരം തലയുയര്‍ത്തിനില്‍ക്കുന്ന സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പുനരവതരിപ്പിക്കുമ്പോള്‍, അതില്‍ രജനീകാന്ത് കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നത് കൌതുകമുണര്‍ത്തുന്ന കാര്യമാണ്. അവിടെ പശുപതിയുടെ ബാലന്‍/കുചേലന്‍ തീര്‍ച്ചയായും രജനിയുടെ താരരാജാവിന്/കൃഷ്ണനു പിന്നിലായിരിക്കും. കുചേലനോ കൃഷ്ണനോ തമിഴ‌കം കീഴടക്കും, കാത്തിരുന്ന് കാണാം. ഏതായാലും കുചേലന്‍, കലാമൂല്യത്തിന്റെ കാര്യത്തിലെങ്കിലും കഥപറയുമ്പോളിന്റെ പ്രേതമാകാതിരുന്നാല്‍ നന്ന്.

Wednesday, February 13, 2008

കേരളത്തിലെ പൊതുവിദ്യാഭ്യാസ പരിഷ്കരണം-സത്യവും മിഥ്യയും


ഒരു സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ സയന്‍സ് നോട്ട്ബുക്കിന്റെ പേജാണ് ചിത്രത്തില്‍. ഈ ഇമേജ് നമുക്ക് തരുന്ന സന്ദേശത്തിന്റെ വിശകലനമാണ് ഇവിടെ പ്രതിപാദ്യം. നമ്മുടെ കുഞ്ഞുങ്ങള്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന പുതിയ(പഴയ?) ‘വിദ്യാഭ്യാസ പദ്ധതി‘,ഇപ്പോഴത്തെ ഇടതു സര്‍ക്കാരിന്റെ കരിക്കുലം- വിദ്യാഭ്യാസ ചട്ട പരിഷ്കരണ പ്രക്രിയയുടെ ആലോചനകളുടെയും ചര്‍ച്ചകളുടെയും പശ്ചാത്തലത്തില്‍ ഒരു പുത്തന്‍ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്.
ആദ്യം ഡി.പി.ഇ.പി യെന്നും പിന്നീട് എസ്സ്.എസ്സ്.എ എന്നും വിളിച്ച പാഠ്യപദ്ധതി പരിഷ്കരണം, ഇന്ന് ഹയര്‍ സെക്കന്ററി തലത്തിലും നടപ്പായി ക്കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ശ്രീ. എന്‍.എ. കരീമും, നിയമജ്ഞനായ ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യരും നേതൃത്വം നല്‍കുന്ന ജനകീയ പ്രതിരോധ സമിതിയുടെ സംസ്ഥാന സെക്രട്ടറി ഡോ. വി. വേണുഗോപാലിന്റെ അഭിപ്രായം വിദ്യാഭ്യാസ പരിഷ്കരണം ചര്‍ച്ച ചെയ്യാതെ തന്നെ തിരസ്കരിക്കേണ്ട വസ്തുതയാണെന്നാണ്. ഇതിന്റെ പ്രായോജകരും, പ്രയോക്താക്കളും ആഗ്രഹിക്കുന്നത് ഇത് ഒരു ചര്‍ച്ചാവിഷയമാകണമെന്നാണ്. പക്ഷെ, നിലവിലുള്ള പ്രക്രിയയില്‍ യാതൊരു പോരായ്മയുമില്ലാതെ അതിനെ മാറ്റി മറ്റൊന്നിനെ പ്രതിഷ്ഠിക്കേണ്ട ആവശ്യകത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പാഠപുസ്തകവും, പരീക്ഷയും, മന:പാഠവും അപ്രസക്തമാക്കി; സംഘചര്‍ച്ചയ്കും, നൈപുണിക്കും, തൊഴിലിനും പഠനത്തില്‍ അമിതപ്രാധാന്യം നല്‍കാന്‍ സര്‍ക്കാരിനെ കരുവാക്കി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ഗൂഢശ്രമമാണ് ഇതിന്റെപിന്നിലെന്നത് നിസ്തര്‍ക്കമാണ്. പഠനവിഷയങ്ങളേയും ഭാഷയേയും സൂക്ഷ്മമാക്കിയതില്‍കൂടി അതില്‍ നിന്ന് മുതിര്‍ന്ന തലമുറയ്ക്ക് ലഭിച്ച സര്‍ഗസിദ്ധിയും വിശകലനപാടവവും നമ്മുടെ കുഞ്ഞുങ്ങള്‍ക്കു നിഷേധിക്കുകയാണ് സര്‍ക്കാരും, അവരുടെ മുഖ്യ ഉപദേഷ്ടാക്കളായ ശാസ്ത്ര സാഹിത്യ പരിഷത്തും. അദ്ധ്യാപകരെ കൈത്താങ്ങ് അഥ‌വാ ഫെസിലിറ്റേറ്റര്‍മാരാക്കി മാറ്റിയത് അദ്ധ്യാപകര്‍‌ക്കോ വിദ്യാര്‍ഥികള്‍ക്കോ ഗുണം ചെയ്തിട്ടില്ല. പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിദ്യാലയനടത്തിപ്പില്‍ പങ്കെടുക്കാന്‍ അവസരം കൊടുക്കുന്നതുവഴി ഉണ്ടാകുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ നേരത്തേ തന്നെ വിവാദമായതാണ്. (കരിക്കുലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രസ്തുത വിവാദ വിഷയം മൃദുവാക്കിയിട്ടുണ്ട്) പഞ്ചായത്തിനെ ഏല്പിക്കുന്നതുവഴി സര്‍ക്കാര്‍ പുലിവാലുപിടിച്ച വിഷയമായ ‘വിദ്യാഭ്യാസമാനേജ്‌മെന്റ്‘ സമര്‍ഥമായി വഴിയില്‍ ഉപേക്ഷിക്കാനാകുമല്ലോ. ഗ്രേഡിംഗില്‍കൂടെ വിദ്യാര്‍ഥികളെ സമത്വത്തില്‍ഊന്നിയ മൂല്യനിര്‍ണയത്തിന് വിധേയമാക്കാമെന്ന ആശയം ഉയര്‍ന്നക്ലാസ്സുകളില്‍ തികഞ്ഞ പരാജയമാണെന്നതാണ് സത്യം.
ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ അഭിപ്രായം ഈ വാദം അറിവില്ലായ്മയുടേയും, ഏതിനെയും എതിര്‍ക്കുന്ന മനോഭാവത്തിന്റെയും പ്രതിഫലനം മാത്രമാണെന്നാണ്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സ്കൂളുകളില്‍ ആധുനിക സൌകര്യങ്ങളുള്ള ശൌചാലയങ്ങളും, പഠനസാമഗ്രികളും ഒരുക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. പാഠപുസ്തകങ്ങളും, പരീക്ഷയും ഇപ്പോഴും പ്രസക്തമാണ്. പഠനം സംഘചര്‍ച്ചകളില്‍കൂടെ നടത്തുന്നത് കൂടുതല്‍ പ്രയോജനകരമാണ്, കാരണം അറിവ് അന്യോന്യം കൈമാറുന്നതില്‍കൂടീ അത് അത്യധികം സമ്പന്നമാകുന്നു. വിഷയവ്യാപ്തി പരിമിതമാക്കിയെന്ന വാദം ശരിയല്ല. അധവാ അങ്ങനെയാണെങ്കില്‍ തന്നെ വിഷയത്തിന്റെ പഠനത്തിനായി വിവിധ വീക്ഷണകോണുകളും, വിവിധ സമീപനരീതികളും ആവിഷ്കരിക്കാനായിട്ടുണ്ട്.
സ്വകാര്യ മാനേജ്മെന്റ് പ്രതിനിധിക്ക് പറയാനുള്ളത്, നിങ്ങള്‍ ഏത് രീതിയും അനുവര്‍ത്തിച്ചുകൊള്ളൂ, പക്ഷെ പാഠനം അല്ലെങ്കില്‍ അധ്യാപനം നടക്കുന്നതായി ഉറപ്പ് വരുത്തണം. അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും സംഘടനാകാര്യങ്ങള്‍ക്കും, പരിശീലനത്തിനും മുഴുകുന്നതില്‍ക്കൂടെ അവരുടെ മൌലിക ധര്‍മമായ അദ്ധ്യാപനം മറക്കരുത്. മാത്രമല്ല കൂലിപ്പണിക്കാരന് ഉയര്‍ന്ന വേതനം ലഭ്യമാകുന്നതോടെ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ കുട്ടികളില്ലാതാകും.
വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഈ പരിഷ്കാരത്തിന്റെ ആകെത്തുക എന്താണെന്ന് അറിയാത്തതിനാലുള്ള ഉല്‍ക്കണ്ഠ അങ്ങേയറ്റമാണ്. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സര്‍ക്കാരിനും മുന്‍പ് പറഞ്ഞ പ്രായോജകര്‍ക്കും പ്രയോക്താക്കള്‍ക്കും ബാദ്ധ്യതയുണ്ട്.
(2008 ജനുവരി 26 ന് കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി.രവീന്ദ്രന്‍ ഫൌണ്ടേഷന്‍ സാംസ്ക്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിലെ പ്രസക്തഭാഗങ്ങള്‍)

Tuesday, January 8, 2008

വലതുപക്ഷ മാര്‍‌ക്സിസ്റ്റുകാര്‍ക്ക് ആചാര്യന്മാരുടെ ഗ്രീന്‍സിഗ്നല്‍

പ്രസ്താവന
ബുദ്ധദേവ് ഭട്ടാചാര്യ: “ബംഗാളിന്റെ വികസനത്തിനു മുതലാളിത്ത സമീപനമല്ലാതെ മറ്റു പോംവഴികളില്ല“ (മലയാളമനോരമ 6/1)
ജ്യോതി ബസു: “രാജ്യത്ത് ഇനി സോഷ്യലിസം അസാദ്ധ്യമാണ്. ബംഗാളിന്റെ വ്യവസായ വികസനത്തിന് വിദേശിയും സ്വദേശിയുമായ മൂലധനം ആത്യാവശ്യമാണ്. “ (മലയാളമനോരമ 6/1)
പറഞ്ഞത് മാനോരമയാണെങ്കിലും തുടര്‍ന്ന് സി.പി എം കാമ്പില്‍ നിന്ന് തന്നെ വന്ന കമന്റുകളുടെ വെളിച്ചത്തില്‍ സംഗതി നമുക്ക് മുഖവിലക്കെടുക്കാം.

ബസു പറഞ്ഞതിന്റെ മാധ്യമ വ്യാഖ്യാനങ്ങള്‍
‘സോഷ്യലിസം മറന്നേക്കൂ‘: ബസു (ന്യു ഇന്റ്യന്‍ എക്സ്പ്രസ്സ്)
‘ബംഗാള്‍ മുതലാളിത്ത പാത സ്വീകരിക്കണമെന്ന ബുദ്ധദേവിന്റെ നിലപാടിന് ബസുവിന്റെ പിന്തുണ’: (മാതൃഭൂമി)
‘സഖാക്കളേ മുതലാളിത്തത്തിലേക്ക്‘: (ഇന്റ്യാവിഷന്‍)
‘Capitalism has its own role. But, workers’ interest is to be protected’. (The Hindu)
‘ഇന്റ്യ ഒരു ഫെഡറല്‍ രാജ്യമാണ്. അതിനകത്തെ സംസ്ഥാനങ്ങള്‍ മാത്രമാണ് ബംഗാളും, കേരളവും ത്രിപുരയും. ഇവിടെ മാത്രമായി എങ്ങനെയാണ് സോഷ്യലിസം നടപ്പാക്കുന്നത്.’ (ദേശാഭിമാനി)

കമന്റ്സ്
‘മുതലാളിത്തവാദക്കാര്‍ ഓടേണ്ടി വരും‘: വി. എസ്സ്
‘വിമോചനസമരം നയിക്കട്ടെ മാര്‍‌ക്സിസ്റ്റ് നേതാക്കളും’: എം.ജി.എസ്സ്. നാരായണന്‍
‘ബസുവും ബുദ്ധദേവും പറഞ്ഞത് പാര്‍ട്ടി നിലപാട്’: എസ്. രാമചന്ദ്രന്‍ പിള്ള (സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം)
‘ബസു പറഞ്ഞത് താന്‍ 29 കൊല്ലം മുന്‍പ് കണ്ടെത്തിയാതാണ്’: കെ.എം. മാണി
‘ക്രിസ്ത്യാനി ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതു പോലെയാണ് ബസുവിന്റെ അഭിപ്രായം’: പി. സി. ജോര്‍ജ്.
‘വികസനത്തിന് മുതലാളിത്തം വേണമെന്ന നിലപാട് അബദ്ധജടിലം.’: കെ. ഇ. ഇസ്മായില്‍ (സി.പി.ഐ)
‘ബസുവിന്റേത് ഇടതുപക്ഷ വിരുദ്ധനിലപാട്’: ദേവരാജന്‍ (ഫോര്‍‌വേഡ് ബ്ലോക്ക്)
‘ഇടതുപക്ഷം അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനാവില്ലെന്ന് സി.പി.എമ്മിന് നന്നായറിയാം’: പ്രകാശ് കാരാട്ട്
നിരീക്ഷണം/വിശകലനം

ഇടതുപക്ഷത്തിന്റെ തലപ്പത്തിരിക്കുന്ന കക്ഷിയുടെ ആചാര്യന്മാരുടെ പുതിയ അഭിപ്രായങ്ങളും അതിന്റെ പ്രതിവചനങ്ങളുമാണ് വിഷയം. ഇതില്‍ കാതലായ കാര്യം മുതലാളിത്ത വ്യവസ്ഥ ആഗോളവല്‍ക്കരണത്തിന്റെ രൂപത്തില്‍ അവതരിച്ചതോടെ പരമ്പരാഗത മാര്‍‌ക്സിസം അപ്രസക്തമായി എന്നാണ്. അതിനെതിരെ മാര്‍‌ക്സിസ്റ്റുകാരുടെ ആന്റി തീസിസാകട്ടെ ഇത് ഒരു പുതിയ കാര്യമാല്ലെന്നും പണ്ടേ തന്നെ പാര്‍ട്ടി അംഗീകരിച്ച സംഗതിയാണെന്നുമാണ്. അതിനര്‍ഥം യഥാര്‍ഥ പാര്‍ട്ടി നയം ജനങ്ങളോടും അണികാളോടും ഇത്രയും നാള്‍ മറച്ചുവച്ചു എന്നാണ്. സോഷ്യലിസം ഇന്നത്തെ സാഹചര്യത്തില്‍ അസാദ്ധ്യമാണെന്ന് പറയുമ്പോള്‍ മുതലാളിത്തമേ സാദ്ധ്യമാകൂ എന്നും ധ്വനിയുണ്ട്. മാത്രമല്ല മാര്‍‌ക്സിസ്റ്റ് പരിഷ്കരണവാദികള്‍ക്ക്വേണ്ടി ഉന്നത നേതാക്കന്മാര്‍ തന്നെ സ്തുതി പാടുന്നതായും ഇതിനെ വിവക്ഷിക്കാം. ഇതിനെല്ലാമുപരി കമ്യൂണിസം ജനാധിപത്യ രീതിയില്‍കൂടി കൊണ്ടുവരാമെന്ന് പറയുമ്പോള്‍, അത് നേരത്തേ തന്നെ പറഞ്ഞ ജയപ്രകാശ് നാരായണനും, ജവഹര്‍ലാല്‍ നെഹ്രുവുമാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ എന്ന് പറയേണ്ടിവരും. കൂടാതെ ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസ്സും, സി.പി.എമ്മും തമ്മില്‍ പേരിലല്ലാതെ നയപരമായ വ്യതിയാനങ്ങളില്ലെന്നും കാണാം.
ചുരുക്കത്തില്‍ നാളെ “കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റ്“ പാര്‍ട്ടിയെന്നോ, “കമ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ്“ പാര്‍ട്ടിയെന്നോ പറഞ്ഞ് പിണറായിയും, ചെന്നിത്തലയും ഒരുമിച്ച് വോട്ട് തേടിവന്നാലും ആരും ഞെട്ടരുത്.

Monday, December 24, 2007

ഒരു എക്സിറ്റ് പോളിന്റെ ഓര്‍മ്മയ്ക്ക്....

ആക്ഷേപം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിന് ശേഷം മാദ്ധ്യമ രംഗത്തുണ്ടായിട്ടുള്ള വിപ്ലവകരമായ സാങ്കേതികമുന്നേറ്റങ്ങളുടെ ഫലമായി ശക്തി പ്രാപിച്ചതാണ് എക്സിറ്റ്‌പോളും എസ്സ്.എം.എസ്സ് പ്രവചനങ്ങളും. ഇന്ന് മലവെള്ളപ്പാച്ചിലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് എസ്സ്.എം.എസ്സ് കാമ്പെയിനും തെരഞ്ഞെടുപ്പ് പ്രവചനങ്ങളും. ഏറ്റവും ഒടുവില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി.ജെ.പിയ്ക്ക് 182ല് 117സീറ്റാണ് കിട്ടിയതെങ്കില്‍ വിവിധ സര്‍വ്വേക്കാര്‍ പറഞ്ഞത് അത് 90-110(NDTV), 92-100(CNN-IBN-CSDS), 103(STAR NEWS-NEELSON), 93-104(ZEE NEWS) എന്നിങ്ങനെയാകുമെന്നാണ്. യഥാര്‍ഥ ഫലവും പ്രവചനവും തമ്മില്‍ പ്രധമദൃഷ്ട്യാ അധികം അന്തരം കാണാനില്ലെങ്കിലും ഗുജറാത്ത് വോട്ടര്‍മാരുടെ നിര്‍ണ്ണയ മനോഭാവം പഠിക്കാന് ഈ സര്‍വ്വേകള്‍ക്ക് കഴിഞ്ഞോ എന്നത് സംശയമാണ്.
കാരണം
പ്രവചനങ്ങള്‍ പിഴക്കാനുള്ള പ്രധാനകാരണം വോട്ടര്‍മാരുടെ നിസ്സഹകരണവും അതുപോലെ തന്നെ അശാസ്ത്രീയമായ സാം‌പ്ലിങ്ങുമാണെന്ന് കാണാം. ഈയുള്ളവനും കൂടി പങ്കാളിയായിരുന്ന 1996ലെ ലോക്‍സഭാ- നിയമസഭാ തെരഞ്ഞെടുപ്പ് പഠനത്തില് നിന്നും ഇക്കാര്യത്തില് ലഭിച്ച അനുഭവ സാക്ഷ്യത്തിന്റെ വെളിച്ചത്തിലാണ് ഇതിവിടെ കുറിക്കുന്നത്.
ആസൂത്രണം
1996 ലെ തെരഞ്ഞെടുപ്പ് പ്രവചനത്തിനും അതിലുപരി ഇന്ത്യന് ജനാധിപത്യവും ജനപങ്കാളിത്തവും ആധികാരികമായി പഠിക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളേയും ഉള്‍പ്പെടുത്തി സെന്റര്‍ ഫോര്‍ ദ സ്റ്റടി ഒഫ് ഡെവെലപ്പിംഗ് സൊസൈറ്റിയുടെ (CSDS-New Delhi) നേതൃത്വത്തില്‍ ഒരു ബൃഹത് പ്രോജക്റ്റ് സംഘടിപ്പിച്ചു. ഇതിന്റെ മുഖ്യ പ്രായോജകര്‍ ദൂര്‍ദര്‍ശനും, ദ ഹിന്ദു ഡെയ്‌ലിയുമായിരുന്നു. രാജ്യത്തെ അഞ്ച് സോണുകളയിത്തിരിച്ച് അതാതിടങ്ങളിലെ സര്‍വകലാശാലകളിലെ രാഷ്ട്രമീമാംസാ വിഭാഗം അദ്ധ്യാപകരെയും, ബിരുദാനന്തര ബിരുദം മുതല്‍ മുകളിലേക്കുള്ള വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയായിരുന്നു ദൌത്യസംഘം ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് ബാംഗ്ലൂരിലും അതിനു ശേഷം ചെന്നൈയിലുമായി ശ്രീ. യോഗീന്ദ്ര യാദവും, ശ്രീ. വി. ബി. സിങ്ങും ഉള്‍പ്പെട്ട ഫാക്കല്‍റ്റിയുടെ അതി വിദഗ്ധ പരിശീലനം തെക്കന്‍ സോണിന് ലഭ്യമാക്കി. മാത്രമല്ല പരിശീലനാനന്തരം ബാംഗ്ലൂരിലെ റസിഡന്റ് കോളനികളില്‍ മോക്ക് ഇന്റര്‍വ്യൂകളും സഘടിപ്പിച്ചു.
കേരളം
നമ്മുടെ സംസ്ഥാനത്തില്‍ ഇതിനായി നിയോഗിക്കപ്പെട്ടത് കേരള യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തെയാണ്. അന്ന് സര്‍വ്വകലാശാല റീഡറായിരുന്ന ഡോക്ടര്‍. ജി. ഗോപകുമാറും ഞങ്ങള്‍ 8 ഫീല്‍ഡ് ഇന്‍‌വെസ്റ്റിഗേറ്റര്‍മാരും കോളേജ് അദ്ധ്യാപകനായ ഒരു സൂപ്പര്‍വൈസറുമായിരുന്നു ഇവിടെ ഇതിന്റെ പരിപാടികള്‍ സംഘടിപ്പിക്കേണ്ടിയിരുന്നത്. ആദ്യഘട്ടപരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം ഞങ്ങള്‍ 2 പേര്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി ഫീല്‍ഡ് സര്‍‌വെ നടത്തേണ്ട തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം എന്നീ നിയോജകമണ്ഡലങ്ങളിലേക്ക് തിരിച്ചു. ആദ്യമായി ഈമണ്ഡലങ്ങളിലെ രണ്ട് വീതം അസംബ്ലി നിയോജകമണ്ഡലങ്ങളിലെ രണ്ട് പോളിങ് സ്റ്റേഷനുകളിലെ വോട്ടേഴ്സ് ലിസ്റ്റ് ശേഖരിക്കണമായിരുന്നു. (ഈ പാര്‍ലമെന്റ് മണ്ഡലങ്ങളും, അസംബ്ലി മണ്ഡലങ്ങളും, പോളിങ് സ്റ്റേഷനുകളും നേരത്തേ തന്നെ സി.എസ്സ്.ഡി. എസ്സ് ഫാക്കല്‍റ്റികള്‍ റാന്‍ഡം സാമ്പ്ലിങ്ങില്‍ക്കൂടി തെരഞ്ഞെടുത്തു തന്നിരുന്നു.) ഈ ലിസ്റ്റുകളില്‍ നിന്ന് റാന്‍ഡം സാമ്പ്ലിങ്ങില്‍ക്കൂടിത്തന്നെ 30വീതം റസ്‌പോണ്‍‌ഡന്റുകളെ(interviewees) ഞങ്ങള്‍ തെരഞ്ഞെടുത്തു. ഇത് പോസ്റ്റ് ചെയ്യുന്ന ബ്ലോഗറും ഒരു വനിത കൂട്ടാളിയും ജോലി ചെയ്യേണ്ടിയിരുന്നത് തൃശൂരിലായിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തൃശൂരര്‍, ഗുരുവായൂര്‍ അസംബ്ലി മണ്ഡലങ്ങളായിരുന്നു ഞങ്ങളുടെ ഫീല്‍ഡ്.
അനുഭവം/ദുരനുഭവം
ഞങ്ങള്‍ക്ക് തന്നിട്ടുള്ള മണ്ഡലത്തില്‍ ആകെ 120 പേരെയായിരുന്നു നേരില്‍ കണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടിയിരുന്നത്. ഞാന്‍ കേരളവര്‍മ്മ കോളേജിന്റെ ആണ്‍ ഹോസ്റ്റലിലും, എന്നോടൊപ്പമുണ്ടായിരുന്ന വനിതാ ഇന്‍‌വെസ്റ്റിഗേറ്റര്‍, വനിത ഹോസ്റ്റലിലുമാണ് തങ്ങിയത്. തൃശൂര്‍ മിഷന്‍ ആശുപത്രിയും പരിസരവുമായിരുന്നു ഞങ്ങള്‍ക്ക് ആദ്യം പോകേണ്ടിയിരുന്നത്. തുടര്‍ന്ന് തൃശുര്‍ തന്നെ ഒളരിക്കര, ഗുരുവായൂരിലും കുന്നംകുളത്തുമായി ചമ്മണ്ണൂരും മറ്റൊരു ഗ്രാമവും ഞങ്ങള്‍ക്ക് സന്ദര്‍ശിച്ച് സര്‍‌വെ നടത്തണമായിരുന്നു. ലിസ്റ്റില്‍ തന്നിട്ടുള്ള വോട്ടര്‍മാരെ തന്നെ കാണണമെന്നതിനാല്‍ ഞങ്ങള്‍ നേരിട്ട മുഖ്യ പ്രശ്നം, പലപ്പോഴും അവര്‍ ഉള്ളപ്പോള്‍ അത് രാത്രിയായാലും പകലായാലും അവരുടെ വീട്ടിലോ ജോലി ചെയ്യുന്നിടത്തോ പോയി അവരെ കാണേണ്ടിവന്നു എന്നതാണ്. എന്നോടൊപ്പമുള്ളത് സ്ത്രീ ആയതിനാല്‍ എനിക്കാകും നൈറ്റ് ഡ്യൂട്ടി. ചുരുക്കത്തില് 5 ദിവസവും പിടിപ്പത് പണിയായിരുന്നു. ചിലപ്പോള്‍ ലിസ്റ്റിലുള്ളവര്‍ മരിച്ചവരോ, നാട്ടിലില്ലാത്തവരോ ആയേക്കും. ഏന്നാല്‍ ഒരുകാരണവശാലും പകരം ഒരാളെ കാണരുത് എന്നായിരുന്നു നിര്‍‌ദേശം. (മൊത്തം സാമ്പിളില്‍ എല്ലാ വിഭാഗക്കാരും ഉണ്ടാകണം എന്നത് കൊണ്ടായിരുന്നുവത്രേ ഇങ്ങനെ). ചോദ്യങ്ങള്‍ മലയാളത്തിലാക്കി അതോടൊപ്പം അതാത് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ആലേഖനം ചെയ്ത ഡമ്മി ബാലറ്റ്‌പേപ്പറും വോട്ട് രേഖപ്പെടുത്തിവാങ്ങാന് ഡമ്മി ബാലറ്റ് ബോക്സും കരുതിയിരുന്നു. വോട്ട് രഹസ്യമായി രേഖപ്പെടുത്തിവാങ്ങാനും ഉത്തരങ്ങള്‍ അതാത് വോട്ടര്‍മാരില്‍ നിന്ന് തന്നെ മന്സ്സിലാക്കാനും സുഗ്രീവാജ്ഞയുണ്ടായിരുന്നു. പലപ്പോഴും ഭാര്യമാരോട് ചോദിക്കുമ്പോള്‍ ഭര്‍ത്താക്കന്മാരേയും, മക്കളോട് ചോദിക്കുമ്പോള്‍ അച്ഛനമ്മമാരേയും നിശ്ശബ്ദരാക്കാന്‍ പാടുപെടേണ്ടിവന്നു. ഒരിടത്ത് ചെന്നപ്പോള്‍ ഒരു മുസ്ലീം സ്ത്രീ തന്റെ ഭര്‍ത്താവിനെ ജോലി സ്ഥലത്ത്നിന്ന് കൊണ്ടു വന്നല്ലാതെ വായ് തുറക്കില്ലെന്നു പറഞ്ഞതിനാല്‍ പുള്ളിക്കാരനെ ഒരു കിലോമീറ്ററോളം സൈക്കിളില്‍ പോയി കൂട്ടിക്കൊണ്ടുവരേണ്ടിയും വന്നു. മറ്റൊരിക്കല്‍ അടുത്ത് കല്യാണം കഴിച്ച ദമ്പതിമാരില്‍ ഭാര്യയെ ഇന്റര്‍വ്യു ചെയ്യാന്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് കൈയേറ്റത്തിനു വന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് തടികേടായില്ലെന്നേയുള്ളൂ. ചുരുക്കത്തില്‍ ഭ്രാന്തനും, ബധിരനും, മൂകനുമൊക്കെ ഞങ്ങളുടെ ഇന്റര്‍വ്യൂവില് പങ്കെടുത്തു.
രണ്ടാം ഘട്ടം
പ്രീ-പോള്‍ സര്‍വേ കഴിഞ്ഞ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പായിരുന്നു മിഡ്-പോള്‍ സര്‍‌വെ. ഈയവസരത്തില്‍ ഞങ്ങള്‍ക്ക് അതേ ആളുകളെയാണ് കാണേണ്ടതെന്നതിനാല്‍ കുറച്ച് കൂടി എളുപ്പത്തില്‍ കാര്യങ്ങള്‍ നടന്നു. മാത്രമല്ല ഞങ്ങളുടെ റസ്പോണ്ടന്റുകള്‍ കുറേക്കൂടി പ്രിപ്പേര്‍ഡ് ആയിരുന്നു.
ഔട്ട്പുട്ട്
ഓരോതവണയും സര്‍വെ കഴിയുമ്പോള്‍ ഡേറ്റ കൃത്യമായി പ്രൊഫൊമകളിലാക്കി ഡല്‍ഹിയില്‍ അയച്ചുകൊടുക്കുകയും അതിന്റെ വിശകലിതരൂപം ഹിന്ദു പത്രത്തിലും, ഫ്രണ്ട്‌ലൈനിലും വരികയും ചെയ്തു. കൂടാതെ, ഇവയുള്‍പ്പെടുത്തിയുള്ള ചര്‍ച്ച പ്രണോയ് റോയിയും, യോഗീന്ദര്‍ യാദവും ചേര്‍ന്നു ദൂരദര്‍ശനില്‍ നടത്തുകയുണ്ടായി.
എക്സിറ്റ് പോള്‍

എക്സിറ്റ് പോളിന് പങ്കെടുക്കാനായി ചമ്മണ്ണൂരായിരുന്നു എനിക്ക് പോകേണ്ടിയിരുന്നത്. പോളിങ് സ്റ്റേഷനില്‍ രാവിലെ 6.30 തന്നെ എത്തി പ്രിസൈഡിങ് ഓഫീസറെ കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഒപ്പോടുകൂടിയ IDകാര്‍ഡും, ലെറ്ററും കാണിച്ച ശേഷം ബൂത്തിന് തൊട്ടുപുറത്ത് തന്നെ നിന്നു. 7നും 8നും ഇടയ്ക്ക് വോട്ട് ചെയ്തുവരുന്ന ഓരോ 6 പേരില്‍നിന്നും 20 പേരെയും, ഉച്ചയ്ക്ക് 1നും 2നും ഇടയ്ക്ക് 10 പേരെയും; വൈകിട്ട് 4നും 5നും ഇടയ്ക്ക് വീണ്ടും 10 പേരെയുമാണ് കാണേണ്ടിയിരുന്നത്. വോട്ട് ചെയ്തു വരുന്നവരെ കിളിത്തട്ടു കളിച്ചും, ഓടിച്ചിട്ടും പിടിച്ചും നേരത്തേത് പോലെ രഹസ്യമായി വോട്ട് ചെയ്തു വാങ്ങി. അഞ്ച് മണിക്ക് വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി പ്രത്യേക ഫോറത്തിലാക്കി കളക്റ്ററേറ്റിലെത്തി ഫാക്സ് ചെയ്തതോടെ ജോലി കഴിഞ്ഞു. അന്ന് തൃശൂരില് മത്സരിച്ചത് കെ. കാരുണാകരനും, വി. വി. രാഘവനുമായിരുന്നു. ഞാന്‍ എക്സിറ്റ് പോള്‍ വോട്ട് എണ്ണിയപ്പോള്‍ വി.വി.രാഘവന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. കാന്റിഡേറ്റ് പ്രൊഫൈല്‍ തയ്യാറാക്കാനായി പിറ്റേന്ന് വൈകിട്ട് വി.വി.രാഘവനെ ഇന്റര്‍വ്യു ചെയ്യാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം പറയാന്‍ ധൈര്യമുണ്ടായില്ല. പിന്നീട് നാട്ടിലും, അദ്ധ്യാപകരോടും പറഞ്ഞെങ്കിലും എല്ലാവരും പരിഹസിക്കുകയാണ് ചെയ്തത്. പക്ഷെ, റിസള്‍ട്ട് വന്നപ്പോള്‍ എല്ലാവരും ഞെട്ടുക തന്നെ ചെയ്തു. കാരണം വി.വി.രാഘവന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചു.
പോസ്റ്റ് പോള്‍
പോസ്റ്റ് പോള്‍ സര്‍വേയില്‍ കൂടുതലും രാഷ്ട്രീയ ബോധം, മനോഭാവം, സംസ്കാരം എന്നിവയെ സംബന്ധിക്കുന്ന ചോദ്യങ്ങളായിരുന്നു. അങ്ങനെ വളരെ ബൃഹത്തും, ആധികാരികവുമായ ആപഠനത്തില്‍ പങ്കെടുക്കാനായത് മറ്റുള്ളവരെപ്പോലെ എന്റെയും ഒരു നേട്ടമായി ഞാന്‍ കരുതുന്നു. പില്‍ക്കാലത്ത് ഗ്രൂപ് ഡിസ്കഷനുകള്‍ക്ക് നേതൃത്വം നല്‍കാനും എന്തെങ്കിലും പുതിയ ഇഷ്യൂസ് ഇനിഷ്യേറ്റ് ചെയ്യാനും ഉള്ള കഴിവും ഇതുമൂലമുണ്ടായിട്ടുണ്ട്.
ഉപസംഹാരം
ചുരുക്കത്തില്‍ ആ പഠനം ഭാരതത്തിന്റെ രാഷ്ട്രീയ സംസ്കാരതെക്കുറിച്ചും, നമ്മുടെ ഇലക്റ്ററല്‍ ബിഹേവിയറിനെക്കുറിച്ചും ആഴത്തിലുള്ള ഒരു വിശകലനമായിരുന്നു. അതിന്റെ പൂര്‍ണ രൂപം അന്നത്തെ ഹിന്ദു പത്രത്തിലും ഫ്രണ്ട്‌ലൈനിലും വന്നിരുന്നു. കൂടാതെ അതിനെ അധികരിച്ച് CSDS ഒരു ഗ്രന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ന് ആ പഠനത്തിന്റെ വിജയത്തിന് നിദാനമായത് ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനവും, നവീനമായ സങ്കേതങ്ങളുടെ ആവിഷ്കാരവുമാണ്. അതുകൊണ്ടു തന്നെ പ്രവചനം കുറ്റമറ്റതാക്കാന് പരമാവധി കഴിഞ്ഞു എന്നതാണ് സത്യം. ഇന്നത്തെ പ്രവചനങ്ങളിലെ കച്ചവടവും, ആത്മാര്‍ഥതക്കുറവും ആയിരിക്കാം ഇത് തുടരെ പരാജയമാകാനുള്ള കാരണം.

Sunday, December 16, 2007

സമത്വം Vs സംവരണം

സംവരണവും സമത്വവും തികച്ചും വിപരീത ധ്രുവങ്ങളിലാണെങ്കിലും ഇന്ത്യന്‍ ഭരണഘടന ഇതിനെ പരസ്പര പൂരകങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വൈരുദ്ധ്യത്തെ Rear View (പിന്‍വീക്ഷണം), Views (കാഴ്ചപ്പാട്), Review (പുനരവലോകനം) എന്നീ തലങ്ങളി‌ല്ട‌ടെ ചര്‍ച്ചചെയ്യുകയാണ് ഇവിടെ.

സൂചന 1: വിഖ്യാത ചലച്ചിത്രകാരന്‍ ഹരിഹരന്റെ സൃഷ്ടിയായ മയൂഖത്തിലെ സവര്‍ണ്ണനായ നായകന്‍ ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനിടെ ചോദ്യകര്‍ത്താവിനോട് ക്ഷോഭിക്കുന്ന ഒരു രംഗമുണ്ട്. ജാതി അന്വേഷിക്കുന്ന ഇന്റര്‍വ്യൂവര്‍മാരിലൊരാളോട് താന്‍ അവര്‍‌ണ്ണനാണെന്ന് പറയുമ്പോള്‍ അയാളെ നേരത്തെതന്നെ പരിചയമുള്ളതിനാല്‍ അവര്‍ അയാളെ പരിഹസിക്കുന്നു. ക്ഷുഭിതനായ നായകന്‍ താന്‍ ജാതി മാറിയെന്നും, മറ്റുള്ളവര്‍ക്ക് അതാകാമെങ്കില്‍ തനിക്ക് എന്തുകൊണ്ടായിക്കൂടാ എന്നും ആക്രോശിക്കുന്നു. മെരിറ്റ് ആയിരിക്കണം ഉദ്യോഗത്തിന്റെ തെരഞ്ഞെടുപ്പിന് മാനദണ്ഡമെന്ന് പറഞ്ഞ് ചോദ്യകര്‍‌ത്താക്കളെ കൈയേറ്റം ചെയ്യുന്നതോടെ പോലീസെത്തി അയാളെ അറസ്റ്റ് ചെയ്യുന്നു. ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷം തിരികെയെത്തുന്ന നായകന്‍ ദുശ്ശീല‍ങ്ങളിലും ചീത്ത കൂട്ടുകെട്ടുകളിലും വീണുപോകുന്നു.

സൂചന 2: ഈ കഴിഞ്ഞ നവംബര്‍ 24ന് ആസ്സാമില്‍ പത്താം ക്ലാസ്സുകാരിയായ ഒരു ആദിവാസി പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തം രാജ്യത്തിന് തന്നെ തീര്‍ത്താല്‍ തീരാത്ത നാണക്കേടാണുണ്ടാക്കിയത്. ഗ്വാഹട്ടിയില്‍ ആദിവാസി വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഘ്യത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവള്‍. തെരുവില്‍ മുഴുവന്‍ ആളുകളും നോക്കിനില്‍ക്കെ എതിര്‍ കക്ഷിക്കാര്‍ ആ കുട്ടിയെ വിവസ്ത്രയാക്കി അപമാനിച്ചു. ഒരു മദ്ധ്യവയസ്കന്‍ തന്റെ സ്വന്തം വസ്ത്രം നല്‍കി രക്ഷിച്ചില്ലായിരുന്നില്ലെങ്കില്‍ അവള്‍ മാനഭംഗത്തിനിരയായേനെ. പ്രതിഷേധ റാലി തേയിലത്തൊഴിലാളി വര്‍ഗ്ഗത്തെ ഷെഡ്യൂള്‍ഡ് ട്രൈബ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയായിരുന്നു എന്നതാണ് ഈകാര്യം ഇവിടെ പ്രതിപാദിക്കാന്‍ കാരണം. (Frontline, December 21, 2007)

സൂചന 3: ‘തങ്ങളുടേതാണ് വലിയ ജാതിയെന്ന് അവകാശപ്പെടാനാണ് ഒരുകാലത്ത് ആളുകള്‍ തത്രപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നാകട്ടെ തങ്ങളുടേതാണ് ഏറ്റവും നീചമായ ജാതിയെന്ന് കാണിക്കാനും, ഡൌണ്‍‌വേഡ് മൊബിലിറ്റി’- (ആനന്ദ്, മാതൃഭൂമി ആഴ്ച്പ്പതിപ്പ്, 2007 ഡിസംബര്‍ 9)

സൂചന 4: ഭരണഘടനയുടെ നൂറ്റിനാലാം ഭേദഗതിയില്ടെട സര്‍ക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്വാട്ട സമ്പ്രദായം ഏര്‍പ്പെടുത്തിയതിനെതിരെ ഓണ്‍‌ലൈനില്‍ കൂടി ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിയോജന ഹര്‍ജി സമര്‍പ്പിക്കുന്നതിനായി ഏതാനും വെബ്‌സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Views
കുറച്ച് ചരിത്രം: 1940 കളിലും അതിനു മുന്‍പും ഇന്ത്യയില്‍ നിലനിന്ന സാമൂഹ്യ അസമത്വം ഇവിടെ ‘സംവരണം’, സംരക്ഷിത വിവേചനം’ എന്നിവ അനിവാര്യമാക്കി. മത്സരങ്ങളില്‍ പിന്തള്ളപ്പെട്ടുപോകുമെന്നതിനാല്‍ ദളിതരേയും മറ്റ് സാമൂഹ്യ-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുള്ളവരേയും പ്രത്യേക ഭരണഘടനാ പരിരക്ഷയുടെ പരിധിയിലാക്കി. ജാതിവ്യവസ്ഥ നമ്മുടെ സാമൂഹ്യ ഘടനയില്‍ ആഴത്തില്‍ വേരോടിയ ഒരുസങ്കേതമാണെന്നിരിക്കെ അതിനെ പൂര്‍ണ്ണ‌മായോ, ഭാഗികമായോ ഉച്ചാടനം ചെയ്യാന്‍ എളുപ്പമല്ല എന്ന് മനസ്സിലാക്കിയതു കൊണ്ടാകാം ഭരണഘടനാ ശില്പികള്‍ അസമത്വം അംഗീകരിച്ചുകൊണ്ട് സമത്വത്തിലേക്കുള്ള പാതയൊരുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിങ്ങനെ സമുദായങ്ങളെ തിരിച്ച് പ്രത്യേകം പട്ടികകള്‍ (List) ഉണ്ടാക്കിയത്. ഈ മൂന്ന് വിഭാഗങ്ങളുടെയും നിര്‍വചനങ്ങളും അവര്‍ക്കുള്ള ഭരണഘടനാനുകൂല്യങ്ങളും താഴെ ചേര്‍ക്കുന്നു:
പട്ടികജാതി: രാഷ്ട്രപതി മുന്നൂറ്റി നാല്പത്തിയൊന്നാം പട്ടികയില്‍പെടുത്തിയിട്ടുള്ള ജാതികളാണ് ഈ വിഭാഗത്തില്‍പെടുന്നത്. ഹിന്ദുക്കളില്‍ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നിവയ്ക്ക് വിധേയരായിരുന്നവര്‍, പൊതുസ്ഥാപനങ്ങള്‍ ഉപയോഗിക്കാന്‍ വിലക്കുണ്ടായിരുന്നവര്‍, തൊഴിലിന്റെ അടിസ്ഥാനത്തില്‍ വിവേചിക്കപ്പെ
ട്ടിരുന്നവര്‍ എന്നിവരായിരുന്നു ഇവര്‍.
പട്ടികവര്‍ഗ്ഗം: രാഷ്ട്രപതി മുന്നൂറ്റിനാല്പത്തിരണ്ടാം പട്ടികയില്‍ പെടുത്തിയിട്ടുള്ള ജാതികള്‍. പൊതുധാരയില്‍ നിന്ന് മാറി വനങ്ങളിലും, മലമ്പ്രദേശങ്ങളിലും ജീവിക്കുന്ന ഇവര്‍ പ്രത്യേകം ഭാഷയും സംസ്ക്കാരവും ഉള്ളവരാണ്.
ഒ.ബി.സി: സാമൂഹ്യമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഇവര്‍ ജാതിശ്രേണിയില്‍ ബ്രാഹ്മണര്‍ക്ക് താഴെയും തൊട്ടുകൂടാത്തവര്‍ക്ക് മുകളിലുമാണ്. 1953ല് കാക്ക കലേല്‍കറും, 1978ല് ബി. പി. മണ്ഡലും അന്വേഷിച്ച് കണ്ടെത്തിയ ഇവര്‍ ഇപ്പോള്‍ ഏതാണ്ട് 3743 വിഭാഗങ്ങളിലായുണ്ട്.
ഇത് പ്രകാരം ഇപ്പോള്‍ 27% സീറ്റുകള്‍ പൊതു‌ ഉദ്യോഗങ്ങളിലും പൊതുവിദ്യാഭ്യാസത്തിലും ഇവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
Reviews:
ഇനി കാര്യത്തിലേക്ക് കടക്കാം. കഴിഞ്ഞ 60 വര്‍ഷമായി പട്ടിക ജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും; ഏതാണ്ട് 20 വര്‍ഷങ്ങളായി ഒ. ബി. സി യ്ക്കും കിട്ടുന്ന അധിക പരിരക്ഷയുടെ അനന്തരഫലമെന്താണ്? ഇവര്‍ക്ക് മതിയായ സംരക്ഷണവും പുരോഗതിയും ലഭിചിട്ടുണ്ടെങ്കില്‍ ഈ സംവിധാനം തുടരണമോ എന്ന് ഗൌരവമായി ആലോചിക്കേണ്ടതാണ്. അതല്ല, അവര്‍ക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കില്‍ ഇതിന് ബദല്‍ സംവിധാനം ഉണ്ടാകണം. സംവരണം ഒരു സ്ഥിര സംവിധാനം അല്ല എന്നതിനാല്‍ ലക്ഷ്യം കൈവരിക്കുന്നതോടെ ഇതിന് ഒരറുതി ഉണ്ടാകേണ്ടത് തികച്ചും അത്യാവശ്യമാണ്. മാത്രമല്ല പ്രത്യേക പരിഗണനയും, ഇളവുകളും ലഭിക്കുമെന്നതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് പൊതുവില്‍ അലസതയും, ഉത്തരവാദിത്വമില്ലായ്മയും ഉണ്ടാകുന്നുണ്ട്
സംവരണം നടപ്പാക്കിയ സമയത്ത് ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി അന്നത്തെ സവര്‍ണ്ണവിഭാഗത്തിന് ഇന്ന് സാമ്പത്തിക, സാമൂഹ്യ വിദ്യാഭ്യാസ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളും അന്വേഷണ വിധേയമാക്കേണ്ടതാണ്.
സമത്വം എല്ലാമേഖലയിലും വരണമെന്ന ആഗ്രഹത്തിലാണ് സംവരണം കൊണ്ടുവന്നതെങ്കില്‍ ഇപ്പോള്‍ വിപരീതഫലമാണ് ഉള്ളതെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനാണ് കുറഞ്ഞത് 4 സൂചനകള്‍ മുകളില്‍ കാണിച്ചത്. ഇന്ന് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നതും, സംഘര്‍ഷാങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ജാതിയുടെ പേരിലാണെന്നത് ശ്രദ്ധേയമാണ്.
പരമ്പരാഗത തൊഴില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ജാതിഭേദം ഇന്ന് അപ്രസക്തമാണ്. കാരണം, രാജ്യമൊട്ടാകെ നോക്കിയാലും പരമ്പരാഗതതൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 20% ലും താഴെയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു..
ധാരാളം അഭ്യസ്ഥവിദ്യരായ സവര്‍ണരുടെ തൊഴിലില്ലാപ്പട ഉള്ളപ്പോള്‍ തന്നെ പട്ടികജാതി-വര്‍ഗ, പിന്നോക്കക്കാരുടെ നോട്ട്- ജോയിനിംഗ് വേക്കന്‍സികള്‍ സര്‍ക്കാര് മേഖലയിലെങ്കിലും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ഇന്ന് ഏറ്റവുമധികം സവര്‍ണര്‍ (general category) ജോലി നോക്കുന്നത് അര്‍ദ്ധ സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡ‌ഡ്, സ്വാശ്രയ മേഖലയിലാണ്. കാരണം, എല്ലാ ലിസ്റ്റിലും പുറന്തള്ളപ്പെട്ടുപോകുന്നതിനാല്‍ ലക്ഷങ്ങള്‍ മുടക്കി(കൈ മടക്കി) അവര്‍ക്ക് ഇവിടെ കയറിയേ മതിയാകൂ. (ഈയിടെ ഒരു നേതാവ് പറഞ്ഞത് നിങ്ങള്‍ മുന്നോക്കമാണെങ്കില്‍ കുറച്ച് കൂടുതല്‍ പഠിക്കണം എന്നാണ്)
ഇന്ന് സംവരണം ഏറ്റവും ഫലപ്രദമായ രാഷ്ട്രീയ ആയുധമാണ്. 1990ല് വി. പി. സിങ്ങും, 2006ല് മായാവതിയും സംവരണവും, അവര്‍ണരാഷ്ടീയവും തങ്ങളുടെ പൊളിറ്റിക്കല്‍ മൈലേജിന് വേണ്ടി ഉപയോഗിച്ചത് ചരിത്രം.
ഇതുകൊണ്ടൊക്കെ തന്നെ ഏറ്റവും വേഗം രാഷ്ട്രീയ നേട്ടങ്ങള്‍ മറന്ന് ഒരുപുതിയ ശാസ്ത്രീയ സര്‍വ്വേയില്‍കൂടി സാമൂഹ്യ ഘടനയില്‍ വന്നിട്ടുള്ള മാറ്റം മനസ്സിലാക്കേണ്ടതുണ്ട്. ആഗോളീകരണകാലത്ത് സംവരണം അപകര്‍ഷത സൃഷ്ടിക്കും എന്നതിനാലും, അതിവേഗ ഉല്പാദനത്തെ ബാധിക്കുമെന്നതിനാലും ഈ വിപത്തിനെ തൂത്തെറിയേണ്ടതുണ്ട്.

ഒരുചെറു മറുകുറി: ഇപ്പോള്‍ ഒരു സര്‍വ്വേ നടത്തി വിവിധ ജാതി വിഭാഗത്തെ നിര്‍വചിക്കുകയാണെങ്കില്‍…….
ജനറല്‍ കാറ്റഗറി: കൂടുതല്‍ അഭ്യസ്ഥവിദ്യര്‍, തൊഴിലില്ലാത്തവര്‍, കുറഞ്ഞ സാമൂഹ്യ നിലവാരം, തൊഴില്‍, വ്യവസായ, വാണിജ്യ മേഖലകളില്‍ കുറഞ്ഞ പ്രാതിനിധ്യം, കുറവ് ഭൂസ്വത്ത്, സര്‍വോപരി ഏറ്റവും അധികം അപകര്‍ഷത ഉള്ളവര്‍……..